ആത്മണമണവാളാ തിരുസഭയ്ക്കാനന്ദം

ആത്മണമണവാളാ തിരുസഭയ്ക്കാനന്ദം നീയല്ലാതെ

ആരുമരുളുകില്ല അവൾക്കിഹലോകമോ യോഗ്യമല്ല

 

നിന്നെക്കുറിച്ചുള്ള¬പരിജ്ഞാനമെന്നതിൻ മേന്മമൂലം

മന്നിതിൻ ലാഭമിന്നു തിരുജനമെണ്ണിടും ചേതമെന്ന്

 

ലോകവെയിൽ കലർന്നു കറുത്തുപോയ് ദേഹമെന്നാലഴകായ്

നീ കരുതി സഭയെ പുലർത്തിടുന്നത്ഭുതം നിൻ കൃപയേ!

 

നിന്ദ ചുമന്നിടുന്നു തിരുജനം മന്നിടം തന്നിലിന്നു

ധന്യമെന്നെണ്ണിടുന്നു അതു നിന്റെ വന്ദ്യനാമത്തിലെന്നും

 

പോരുകളേറെയുണ്ട്¬പിശാചൽപ്പനേരമിതെന്നു കണ്ട്

പാരിടമാധികൊണ്ടു നിറയ്ക്കുന്നു പാരമുത്സാഹം പൂണ്ട്

 

എന്നു നീ വന്നിടുമോ? ദുരിതങ്ങൾ എന്നിനി തീർന്നിടുമോ

എന്നു കൊതിച്ചിടുന്ന ജനങ്ങളാമെങ്ങളെ ചേർക്കണമേ.