അരിയാബാബിലോൻ നദിക്കരികേ

അരിയാബാബിലോൻ നദിക്കരികേ

ചെന്നിരുന്നെങ്ങൾ

തിരുസീയോൻപുരമോർത്തോരളവേറ്റം

 

കരതാരിൽ ചെറുവീണ കരുതിയെങ്കിലും പാടാൻ

അരുതാതങ്ങലരിമേലവ തൂക്കിയുടൻ ഞങ്ങൾ

 

ഉരുമോദമെഴും സീയോൻ തിരുഗാനങ്ങളിലൊന്നു

പരിചിൽ പാടുവാൻ പ്രേരിച്ചുടമക്കാർ ചിലരന്നു

 

പരമദേവനിൻ ഗീതം പരദേശമതിലൊരു

വിധവും പാടുവാൻ മേലാഞ്ഞടിയാർ മൗനികളായി

 

പുരികൾക്കൊക്കെയുമേറ്റം തലയാം

ശ്രീയെരുശലേം പുരമേ!

നിന്നെ മറക്കാനരുതേയിങ്ങൊരുനാളും

 

പരമാനന്ദപുരമേ! തവ നാമം മറക്കുന്നോ

രളവിലെൻ വലങ്കരമതിനെ ഞാൻ മറക്കട്ടെ

 

അമിതാനന്ദദയായ് ഞാൻ ഭവതിയെ

ഗണിക്കാഞ്ഞാൽ

മമ നാവെന്നുടെ താലുഫലകേ സംഘടിക്കട്ടെ

 

അടിയോളം ഭവതിയെ പൊടിയാക്കാൻ

ശ്രമിച്ചേദോം

കുടിലർ നിൻ ജയശ്രീ കണ്ടതിലജ്ജ കലരട്ടെ

 

അതിനാശമണഞ്ഞുള്ള ഹതബാബേൽസുതേ!

നിന്റെ കൃതിപോൽ നൽപ്രതികാരം

തവ ചെയ്‌വോൻപരം ധന്യൻ

 

കുലടേ! ദുർഭഗേ! നിന്റെ ചെറിയ മക്കളെ തൂക്കി

ശിലമേലാഞ്ഞടിപ്പോനാരവനെന്നും മഹാധന്യൻ