എത്രയോ നല്ലവനേശു എത്ര ദയാപരനെന്നും

എത്രയോ നല്ലവനേശു എത്ര ദയാപരനെന്നും

ഇത്രത്തോളം ചെയ്ത നന്മകളോർക്കുമ്പോൾ

എത്ര സ്തുതിച്ചാലും പോരാ

 

വീഴാതെ എന്നെയും കാത്തു

താഴാതെ എന്നെ പിടിച്ചു

ഏഴയാമെന്നെയും കാത്തുപാലിച്ചതാം

സ്നേഹം ഞാൻ ഓർത്തുപാടും

 

കുപ്പയിൽ നിന്നങ്ങുയർത്തി

ഒപ്പമിരുത്തി തൻകൂടെ

അപ്പാ നിൻ സ്നേഹത്തെ എപ്പോഴും ഓർത്തു ഞാൻ

തൃപ്പാദം കുമ്പിടുന്നേ

 

എന്നു ഞാൻ വന്നങ്ങുചേരും?

അന്നെന്റെ ഖിന്നത തീരും

അന്നാളിൽ പ്രിയന്റെ പൊൻമുഖം കണ്ടിടും

എന്നും ഞാൻ ആരാധിക്കും.