കാഹളം മുഴങ്ങിടുന്ന

കാഹളം മുഴങ്ങിടുന്ന

കാന്തനാഗമിച്ചിടുന്ന

കാലമിതാ വന്നിടുവാറായി

 

കാണുവാൻ കൊതിച്ച കൺകൾ

കാത്തിരുന്ന പൊൻമുഖം

കൺകുളിർക്കെ കണ്ടിടുവാറായി

അന്നാൾ അനന്തമോദമുള്ളിലേറു

മിന്നാൾ നിരന്തരം നമിച്ചു പാടാം (2)

 

രാവിതേറെയായ് പ്രഭാതതാരമായ്

രക്ഷകനാമേശു വന്നിടാറായ്

രാജരാജനായ് കിരീടധാരിയായ്

വാഴുവാനവൻ വരുന്നിതാ

 

ഇന്നു നിന്ദ്യരായ് അവന്റെ മക്കൾ നാം കണ്ണുനീരിലാപതിച്ചെന്നാലും

അന്നു മിന്നിടും കിരീടമേന്തിടും

മന്നനേശുവൊത്തു വാണിടും.