കർത്താവിൽ സന്തോഷിക്കും

കർത്താവിൽ സന്തോഷിക്കും

എപ്പോഴും സന്തോഷിക്കും

എന്തുമെൻ ജീവിതപാതയിൽ വന്നാലും

എപ്പോഴും സന്തോഷിക്കും

 

മാനസഖേദങ്ങൾ മാറിടും

മാനുവേൽ തന്മാറിൽ ചാരും നേരം

മാറാതെ നിത്യവും കൂടെ വരും

മിത്രമെന്നേശു മാത്രം

 

എന്നാളും ഞാനവൻ സ്വന്തമാം

എന്തൊരു സൗഭാഗ്യബന്ധമാം

മൃത്യുവോ ജീവനോ സാദ്ധ്യമല്ല

ഈ ബന്ധം വേർപിരിപ്പാൻ

 

സ്നേഹക്കൊടിയെന്റെ മീതെയും

ശാശ്വതഭുജങ്ങൾ കീഴെയും

സ്വർഗ്ഗീയ ദൂതഗണങ്ങൾ ചുറ്റും

സന്തതം ഉണ്ടെനിക്ക്

 

കണ്ണുനീരിൻ നാളുകൾ തീർന്നിടും

കർത്താവിൻ വീട്ടിൽ ഞാൻ ചേർന്നിടും

കാലങ്ങളെണ്ണി ഞാനോരോ ദിനം

കാത്തിടുന്നെന്റെ മനം.