ക്രൂശുമെടുത്തു ഞാൻ യേശു രക്ഷകനെ

ക്രൂശുമെടുത്തു ഞാൻ യേശു രക്ഷകനെ

ക്ലേശങ്ങൾ വന്നാലും പിൻചെല്ലുമേ

എൻ ക്രൂശുമെടുത്തു ഞാൻ

 

ദുഃഖത്തിൻ താഴ്വരയിൽ കഷ്ടത്തിൻ കാരിരുളിൽ

തൃക്കൈകളാൽ താങ്ങി കർത്താവുതാൻ കാത്തു

എക്കാലവുമെന്നെ നടത്തുമേ

 

ഉള്ളം കലങ്ങിടിലും ഉറ്റവർ മാറിടിലും

വേണ്ടാ വിഷാദങ്ങൾ യേശുവിൻ മാറിടം

ഉണ്ടെനിക്കു ചാരി വിശ്രമിപ്പാൻ

 

എൻ ജീവവഴികളിൽ ആപത്തു നാളുകളിൽ

എന്നെ കരുതുവാൻ എന്നെന്നും കാക്കുവാൻ

എൻ യേശു രക്ഷകൻ മതിയല്ലോ

 

ലോകം വെറുത്താലുമെൻ ദേഹം ക്ഷയിച്ചാലുമേ

മൃത്യുവിൻ നാൾവരെ ക്രിസ്തുവിൻ ദീപമായ്

ഇദ്ധരയിൽ കത്തി തീർന്നെങ്കിൽ ഞാൻ

 

കർത്താവിൻ സന്നിധിയിൽ എത്തും പ്രഭാതത്തിൽ ഞാൻ

കണ്ണീരെല്ലാമന്നു പൂർണ്ണമായ് തീർന്നെന്നും

നിത്യതയിൽ ക്രിസ്തൻ കൂടെ വാഴും.