വാനം തന്നുടെ സിംഹാസനമാം

വാനം തന്നുടെ സിംഹാസനമാം

ഭൂമിയോ പാദപീഠവുമാം

ഇത്രമഹത്വമെഴുന്നൊരു ദൈവം

വന്നോ മന്നിൽ താണവനായ് അവൻ

തീർന്നോ ഹീന മാനവനായ്

 

പാപത്തിൻ വഴിയിൽ നാശത്തിൻകുഴിയിൽ

വീണവനാമെന്നെ

തേടിവരാൻ കൈയ്താങ്ങിയെടുക്കാ-

നവനേ തുനിഞ്ഞുള്ളൂ -എന്നേശു

 

കാണാതെപോയാരാടിനെത്തേടി

വന്ന നല്ലിടയനവൻ

കണ്ടുപിടിച്ചു തോളിലെടുത്തു

വീടു വന്നിടുവോളം -എന്നേശു

 

കുരുടനു കണ്ണും ചെകിടനും കാതും

മുടന്തനു കാലുമവൻ

വഴിയറിയാതെ വലയുന്നവനു വഴിയും

ജീവനുമാം -എന്നേശു

 

എന്തൊരു താഴ്മയെന്തൊരു ത്യാഗം!

എന്തൊരു സ്നേഹമിതോ!

ചിന്തിച്ചിടുകിൽ സിന്ധുസമാന-

മന്തമില്ലതിരുമില്ല -എന്നേശു.