ആർപ്പിൻ നാദമുയരുന്നിതാ ഹല്ലേലുയ്യാ,

ആർപ്പിൻ നാദമുയരുന്നിതാ ഹല്ലേലുയ്യാ,

ഹല്ലേലുയ്യാ മഹത്വത്തിൻ രാജനെഴുന്നെളളുന്നു

കൊയ്ത്തിന്റെ അധിപനവൻ

 

പോയിടാം വൻ കൊയ്ത്തിനായ് വിളഞ്ഞ വയലുകളിൽ

നേടിടാൻ വൻലോകത്തേക്കാൾ വിലയേറുമാത്മാവിനെ (2)

 

ഇരുളേറുന്നു പാരിടത്തിൽ ഇല്ലിനി നാളധികം

ഇത്തിരി വെട്ടം പകർന്നിടാൻ

ഇതാ ഞാൻ, അയയ്ക്കണമേ

 

ആരെ ഞാനയക്കേണ്ടു ആരിനി പോയിടും?

അരുമനാഥാ നിന്നിമ്പസ്വരം

മുഴങ്ങുന്നെൻ കാതുകളിൽ

 

ഒരു നാളിൽ നിൻ സന്നിധിയിൽ വരുമേ

അന്നടിയാൻ ഒഴിഞ്ഞ കൈകളുമായ്

നിൽപ്പാൻ ഇടയായ് തീരരുതേ