കരുണയിൻ സാഗരമേ!

കരുണയിൻ സാഗരമേ!

എന്നെന്നും പാടിപ്പുകഴ്ത്തും! ഞാൻ

കാൽവറിയിൻ സ്നേഹം

 

നീചനാമെന്നെയും തേടി

വൻക്രൂശു ചുമന്നോ നീ

എൻ പാപത്തിൻ ഫലമാം മരണം സഹിച്ചെ-

ന്നെയും വീണ്ടെടുത്തോ?

 

മുൾമുടി ചൂടി നീയെൻ

ശാപം വഹിച്ചിതോ

ആ പാവന പാണികൾ ആണികളിൽ

ക്രൂശിൽ തറച്ചിതോ!

 

പാപത്തിൻ ശിക്ഷകൾ നീക്കി

എനിക്കാശ്രയം നൽകിടാൻ

നിൻ പാവനഹൃദയം പിളർന്നുവെന്നോ!

പാവന സ്നേഹത്താൽ

 

മരണത്തിൻ ശക്തിയെ തകർത്തു

സാത്താനെ ജയിച്ചു നീ

ഈ അടിമയാമെന്നെ വിടുവിച്ചതാൽ

എന്നും നിൻ അടിമ ഞാൻ.