മനമേ പക്ഷിഗണങ്ങള്‍

മനമേ പക്ഷിഗണങ്ങ-

ളുണർന്നിതാ പാടുന്നു ഗീതങ്ങൾ

മനമേ നീയുമുണർന്നിട്ടേശു

പരനെ പാടി സ്തുതിക്ക

 

മനമേ നിന്നെ പരമോന്നതൻ

പരിപാലിക്കുന്നതിനെ

നിനച്ചാൽ നിനക്കുഷസ്സിൽ

കിടന്നുറങ്ങാൻ കഴിഞ്ഞിടുമോ?

 

മൃഗജാലങ്ങളുണർന്നിടുന്ന

സമയത്തു നീ കിടന്നു

മൃഗത്തെക്കാളും നിർവിചാരിയാ-

യുറങ്ങാതെന്റെ മനമേ

 

മരത്തിൻ കൊമ്പിലിരിക്കും പക്ഷി-

യുരയ്ക്കും ശബ്ദമതുകേ-

ട്ടുറക്കം തെളിഞ്ഞുടനെ നിന്റെ

പരനെ പാടി സ്തുതിക്ക

 

പരനേശു താനതിരാവിലെ

തനിയെയൊരു വനത്തിൽ

പരിചോടുണർന്നെഴുന്നു പ്രാർത്ഥി-

ച്ചതു നീ ചിന്തിച്ചിടുക

 

ഒരുവാസരമുഷസ്സായപ്പോൾ

പീലാത്തോസിന്റെ അരികേ

പരനേശുവൊരജംപോൽ നിന്ന

നില നീ ചിന്തിച്ചിടുക

 

പരനെ തള്ളപ്പറഞ്ഞ പത്രോ-

സതിരാവിലെ സമയേ

പെരുത്ത ദുഃഖം നിറഞ്ഞു പുറത്തിറങ്ങി

പ്പൊട്ടിക്കരഞ്ഞു

 

മറിയമതിരാവിലേശുവെ

കാണാഞ്ഞിട്ടുള്ളം തകർന്നു

കരയുന്നതെന്തതുല്യസ്നേഹം

മനമേ നിനക്കതുണ്ടോ?