പരമ കരുണാരസരാശേ!

പരമ കരുണാരസരാശേ!

ഓ! പരമകരുണാരസരാശേ!

 

പാരിതിൽ പാതകിയാമെനിക്കായി നീ

പരമ ഭവനമതിനെ വെടിഞ്ഞ

കരുണയൊരു പൊഴുതറിവതിന്നിടരുവതിന്നരുളിന

കരണമതു തവ ചരണമാം മമ

ശരണമാം ഭവ തരണമാമയി!

 

നാഥാ നിന്നാവിയെൻ നാവിൽ വന്നാകയാൽ

നവമാ യുദിക്കുംസ്തുതികൾധ്വനിക്കും

നലമൊടഹമുര ചെയ്തിടുംമമ ചെയ്തിടും നിൻകൃപാ

കലിതസുഖമിഹമരുവിടും സ്തവമുരുവിടും

ദയ പെരുകിടുന്നൊരു

 

ശാപമീഭൂവിൽനിന്നാകവേ നീങ്ങുവാൻ

സകലാധിപ വാനൊളിയാൽ നിറവാൻ

സകല മനുജരിലമിതമാം സുഖമുയരുവാൻ സാദരം

പകരുകരു ളതിസുലഭമാ

യതിവിപുലമായ് ബഹുസഫലമാമയി