വല്ലഭനാം മശിഹാ വരുമല്ലോ

വല്ലഭനാം മശിഹാ വരുമല്ലോ

അല്ലലെല്ലാം അശേഷം തീരുമല്ലോ

ഹല്ലേലുയ്യാ വാഴ്ത്തിപ്പാടാം

തുല്യമില്ലാ നാമം വാഴ്ത്താം

 

ആമോദമായി ആഘോഷമായി

 

രോഗം ശോകം ദുഃഖം ഭാരം എല്ലാം മാറുന്ന

നല്ല ദിനം നോക്കി നോക്കി

വസിച്ചിടുന്നേ ആശയാൽ വസിച്ചിടുന്നേ

 

ഓരോ ഓരോ ദിനങ്ങളും കഴിഞ്ഞിടുമ്പോൾ

കർത്തൻ വരുന്ന നാളതും അടുത്തിടുന്നേ

 

മഹാരാജൻ വാണിടുന്ന ദിനങ്ങളോർത്താൽ

മരുഭൂവിൻ വാസമേതും നിസ്സാരമെന്ന്

എണ്ണുന്നേ നിസ്സാരമെന്ന്

 

ഈ ലോകത്തിൻ ചിന്താകുലം ലേശമില്ലാതെ

പ്രത്യാശയാൽ ആനന്ദത്താൽ നിറഞ്ഞിടുന്നേ

 

വേഗം വരാമെന്നുരച്ച അരുമനാഥൻ

മേഘത്തേരിൽ മാലാഖ

മാരകമ്പടിയായ് വരുമേ അരുമനാഥൻ

 

ഗംഭീരനാദം കാഹളം ദൂതശബ്ദവും

കേട്ടിടുമ്പോൾ നൊടിയിടെ ഞാനും പറക്കും.